Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MDMA Case

അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

കോഴിക്കോട്: അധ്യാപികമാർ പ്രതിയായ എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. വടകര സിഐ എ.വി. ദിനേശിനെയാണ് കണ്ണൂർ സർക്കിളിലേക്ക് മാറ്റിയത്. 

തെരഞ്ഞെടുപ്പ് സമയത്താണ് എ.വി. ദിനേശ് വടകരയിൽ ചുമതലയേറ്റത്. മൂന്ന് അധ്യാപികമാർ പ്രതിയായ എംഡിഎംഎ കേസിൽ അന്വേഷണം കൂടുതൽ വിപുലമാക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. അധ്യാപികമാർ വിദ്യാർഥികളെ മയക്കുമരുന്ന് കൈമാറ്റത്തിനും പണമിടപാടുകൾക്കും ഉപയോഗിച്ചിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.

മയക്കുമരുന്ന് കൈമാറ്റത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി വിദ്യാർഥികളെ മറയാക്കിയോ എന്നതും അന്വേഷണത്തിന്‍റെ ഭാഗമാണ്. പണമിടപാടുകൾക്കായി വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന സംശയവും പോലീസിനുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കിയിരുന്നു. 

ഇതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ സ്ഥലംമാറ്റം. കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ പൂര്‍ണമായി ശേഖരിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. അറസ്റ്റിലായ അധ്യാപികമാരായ കീര്‍ത്തന, കാവ്യ, നീഷ്മ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ രേഖകളും എസ്ഐടി വിശദമായി പരിശോധിക്കുകയാണ്. 

Kerala

എംഡിഎംഎ കേസ്: മുഖ്യ ഇടനിലക്കാരൻ പിടിയിൽ

വടക്കഞ്ചേരി: പന്നിയങ്കരയിൽനിന്ന് എംഡിഎംഎ കണ്ടെടുത്ത കേസിൽ ഒരാൾകൂടി പിടിയിലായി. കോഴിക്കോട് അരീക്കാട് മുരിങ്ങക്കണ്ടി സ്വദേശി ഷമീറി(31)നെയാണു വടക്കഞ്ചേരി പോലീസ് ബംഗളൂരുവിലെ മടിവാളയിൽനിന്നു പിടികൂടിയത്.

കഴിഞ്ഞ 21നാണ് പന്നിയങ്കര ടോൾ പ്ലാസയ്ക്കു സമീപത്തുനിന്ന് 46 ഗ്രാം എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പോലീസ് പിടികൂടിയത്. കോട്ടയം പൊൻകുന്നം പുതുപ്പറമ്പിൽ എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ (29) എന്നിവരാണ് അന്നു പിടിയിലായത്.

ബംഗളൂരുവിൽനിന്ന് എംഡിഎംഎയുമായി രണ്ടു യാത്രാബസുകളിലെത്തിയ ഇവർ പന്നിയങ്കരയിലെത്തി കോട്ടയത്തേക്ക് ഒരുമിച്ചുപോകാൻ നിൽക്കുന്നതിനിടെയാണു വിവരം ലഭിച്ച് പോലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് മുഖ്യകണ്ണിയായ ഷമീറിനെയും കുടുക്കാനായത്.

ആറുമാസമായി ബംഗളൂരുവിൽ ഊബർ ടാക്സി ഓടിക്കുന്ന ഷമീർ കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരനാണെന്നു പോലീസ് പറഞ്ഞു. നിരവധി തവണ ഷമീറിൽനിന്നും എംഡിഎംഎ വാങ്ങിച്ചിട്ടുണ്ടെന്നു ഷാഹുൽ സമ്മതിച്ചതായും പോലീസ് പറയുന്നു. എംഡിഎംഎയുടെ മറ്റ് ഇടപാടുകാരുമായി ഷമീറിന് ബന്ധമുണ്ടോ എന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സിഐ എം.പി. എബി, എഎസ്ഐമാരായ പി.വി. പ്രദീപ്, ബ്ലസൺ ജോസ്, സാബു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോൺക്രൂസ്, സി.എം. ദേവദാസ്, കെ. ലൈജു, എ. റിയാസുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.

Kerala

എംഡിഎംഎ കച്ചവടം; ട്രാവൻകൂർ ടൈറ്റാനിയം കമ്പനി ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: എംഡിഎംഎ കച്ചവടം നടത്തിയ കേസിൽ അറസ്റ്റിലായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിലെ സീനിയർ സൂപ്രണ്ട് നജീബ് ഖാനെ സസ്‌പെൻഡ് ചെയ്തു. വ്യാഴാഴ്‌ച വൈകുന്നേരം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചാണ് എക്സൈസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

മുൻ സന്തോഷ് ട്രോഫി താരം കൂടിയായ നജീബ് ഖാനിൽ നിന്ന് നാല് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. സ്ഥാപനത്തിന്‍റെ സൽപ്പേരിന് കളങ്കമുണ്ടായെന്ന് കണ്ടെത്തിയതിനെ തുട‍ർന്നാണ് നടപടി. അന്വേഷണം പൂർത്തിയാകും വരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ കു‌ടുങ്ങിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു.

Latest News

Corehub Up